എത്രയോ കൊതിച്ചു ഞാൻ, ആരോ വന്ന്;
എന്നെയൊന്നെടുക്കുവാൻ.
എത്രയോ കൊതിച്ചു ഞാൻ, ആരോ വന്ന്;
എന്നെയൊന്നെടുത്ത്
ഓമനിക്കാൻ.
എത്രയോ കൊതിച്ചു ഞാൻ, ആരോ വന്ന്;
എന്നെയൊന്നെടുത്ത്
ഉമ്മവെക്കാൻ.
എത്രയോ കൊതിച്ചു ഞാൻ, ആരോ വന്ന്;
എന്നെയൊന്നെടുത്ത്,
ആ മാറിന്റെ
ഇളംചൂടിൽ മയങ്ങാൻ.
എത്രയോ കൊതിച്ചു ഞാൻ, ആരോ വന്ന്;
എന്നെയൊന്നെടുത്ത്,
ആ മാറിൽ ചുരത്തും
ഇത്തിരി മുലപ്പാലൊന്ന് നുണയാൻ…
എത്രയോ കരഞ്ഞു ഞാൻ, ആരോ കേട്ട്;
ഓടി എന്റെ ചാരത്തണയാൻ.
എത്രയോ കരഞ്ഞു ഞാൻ, ആരോ കേട്ട്;
എന്നെയൊന്നാശ്വസിപ്പിക്കാൻ.
എത്രയോ കരഞ്ഞു ഞാൻ, ആരോ കേട്ട്;
എന്നെ ഉപേക്ഷിച്ചൊരമ്മയെ
തേടിപ്പിടിച്ച്,
എൻമുന്നിൽ ഹാജരാക്കാൻ…
എത്രയോ കൈകാലിട്ടടിച്ചു ഞാൻ, ആരോ കണ്ട്;
എന്നെ എടുത്ത്,
ആ അമ്മത്തൊട്ടിലിൽ
കൊണ്ടിടാൻ…
എത്രനേരം കിടന്നിട്ടും
എത്രനേരം കരഞ്ഞിട്ടും
എത്രനേരം കൈകാലിട്ടടിച്ചിട്ടും,
ഒത്തിരി ആളുകൾ എന്റെ
ചുറ്റുമായ് നടന്നിട്ടും,
വന്നില്ല,, ആരും?
കേട്ടില്ല,, ആരും?
കണ്ടില്ല,, ആരും?...
ഇത്രയും ദുരന്തമീഭൂമിയിൽ; എന്നെ
കാത്തിരിപ്പുണ്ടെങ്കിൽ???
എന്തിനെന്നെ?...
ഏതോ ഒരു കാമവെറിയന്റെ
ഇത്തിരി നേരത്തെ ആഘോഷ ശിഷ്ടമായൊരെന്നെ,
എന്തിന്? പത്ത് മാസം ഉള്ളിലാക്കി വെച്ചതും,
എന്തിന്? എന്നെ ഉയിരോടെ പുറത്താക്കിയതും...
എന്തിന്?
പൊക്കിൾക്കൊടിപോലും അറുത്ത്‌മാറ്റാതെ,
എന്നെയീ പട്ടണനടുവിലെ
ഓവുചാലിൽ
ഉപേക്ഷിച്ചതും,,
പറയൂ???,,, പരമദുഷ്ടയായോരു,,, ‘തള്ളെ’,,
3 അഭിപ്രായ(ങ്ങള്‍):
മൂല്യബോധവും...മനസിന്‍റെ വെളിച്ചത്തിലധിഷ്ടിതമായ തിരിച്ചറിവുമാണ് സംസ്കാരം.ഒരു സമൂഹത്തില്‍ നടപ്പിലിരിക്കുന്ന മര്യാദകള്‍ക്ക് എതിരായി ഒരു പ്രവര്‍ത്തനം വന്നാല്‍ അതിനു സാംസ്കാരിക ച്യുതി എന്ന് വിളിക്കണം.നൊമ്പരമായി വായിച്ചപ്പോള്‍.നന്നായി എഴുതി.(ടീച്ചറെ,പിന്നെ ആരും വന്നില്ലെങ്കിലും അറിഞ്ഞു കേട്ട് മീഡിയക്കാര്‍ വരും...(An (idea)exclusive news can change a channel)
ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ എല്ലാവരും അനാഥരാകുന്നു...
മക്കളെ തള്ളിക്കളയുന്ന തള്ളമാർ..!
Post a Comment